Friday, August 19, 2011

CEO മനോജ് കുമാറിന്റെ പത്രക്കുറിപ്പ് - ഇന്ത്യന്‍ എക്സ്പ്രസ്സ്

ഇന്നത്തെ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന റിപ്പോറ്ട്ട് വായിക്കുക

"പരാതി റെജിസ്റ്റര്‍ ചെയ്യപ്പെട്ടതിനു ശേഷം പോലും ഒരു പാന്‍ലിസ്റ്റും ഞങ്ങളെ സമീപിച്ചില്ല.ഇതില്‍ നിന്ന് തന്നെ വളരേ വ്യക്തമാണ് ഒരേ ഒരാളാണ് ഈ പ്രശ്നങ്ങളെല്ലാം കമ്പനിക്ക് ഉണ്ടാക്കുന്നതെന്ന്", വക്കീല്‍ പറഞ്ഞു.

കമ്പനി CEO ശ്രി.മനോജ് കുമാര്‍ കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ടു പറഞ്ഞു : "നമ്മുടെ രാജ്യത്തിന്റെ നന്മയിലും , നീതിന്യായ വ്യവസ്ഥിതിയിലും ഞങ്ങള്‍ക്ക് പരിപൂര്‍ണ്ണ വിശ്വാസം ഉണ്ട്.ഞങ്ങള്‍ക്കെതിരേ ആരോപിക്കപ്പെട്ട എല്ലാ കുറ്റങ്ങളില്‍ നിന്നും ഞങ്ങള്‍ മുകതരാകും എന്ന് ഞങ്ങള്‍ക്ക് ആത്മ വിശ്വാസമുണ്ട് "

"കമ്പനിയുടെ കൂടെ ഉറച്ചു നിന്ന" പാനലിസ്റ്റുകളുടെ പേയ്മെന്റ് നടത്തുന്ന വിഷയത്തില്‍ റിസര്‍വ് ബാങ്കുമായി കമ്പനി മാനേജ്മെന്റ് ചര്‍ചയിലാണെന്ന് കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള "എക്സിറ്റ് ഒപ്ഷനും" ലഭ്യമാക്കും എന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു

പത്രവാര്‍ത്ത ഇവിടെ വായിക്കുക : ഇന്ത്യന്‍ എക്സ്പ്രസ്സ്

സുഹൃത്തുക്കളേ ,
കോടതി നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.കോടതിയില്‍ ഉണ്ടായിരുന്ന പാനലിസ്റ്റുകള്‍ ഇപ്പോഴും തിരക്കിലാണ് എന്ന് അറിയുന്നു.ഇന്നലെ, ജാമ്യം ലഭിച്ചെങ്കിലും, ജയിലര്‍ ഇല്ലാതിരുന്നതു കാരണം ജയിലിലെ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.അത് കൊണ്ട് , ഇന്നാണ് ജയില്‍ നടപടീകള്‍ പൂര്‍ത്തിയായി അവര്‍ പുറത്തു വരുന്നത്.നമുക്ക് വിശദ വിവരങ്ങള്‍ തരേണ്ടവരെല്ലാം അതിന്റെ നടപടികളില്‍ സജീവമാണ്.അതു കൊണ്ട് , അല്‍പ്പം കൂടി ക്ഷമിച്ചാല്‍ നമുക്ക് കോടതി, കേസ് സംബന്ധമായ എല്ലാ വിശദീകരണങ്ങളും ലഭ്യമാകും.അത് നിങ്ങളിലേക്ക് 'സ്പീക്ക് മലയാളം' എത്തിക്കുന്നതാണ്.എന്തായാലും ഒരു കാര്യം ഉറപ്പിക്കാം, നാം പാതി യുദ്ധം വിജയിച്ചിരിക്കുന്നു. ബാക്കി പകുതിക്കായി കാത്തിരിക്കുക... 

No comments:

Post a Comment