Wednesday, August 24, 2011

സ്പീക്ക് ഏഷ്യ സുപ്രീം കോടതിയില്‍

ഈ വീഡിയോ മുഴുവനായും കാണുക.താനെ കോടതി മുതല്‍ ജയില്‍ വരെ പാനലിസ്റ്റുകള്‍ ശ്രീ.താരക് ബാജ്പൈയെ അനുഗമിക്കുന്നു.വഴിയില്‍ വച്ച് അദ്ധേഹം ഒരു സന്ദേശം കൈമാറാന്‍ പാനലിസ്റ്റുകളോട് ആവശ്യപ്പെടുന്നു."ഇത്രയും നാം  യുദ്ധം ചെയ്യുന്നത് എവിടേക്കും ഓടിപ്പോകാനല്ല, മറിച്ച് എന്നും നിങ്ങളുടെ കൂടെ ഉണ്ടാകാന്‍ വേണ്ടിയാണ്".
----------------------------------------------------------------------------


പ്രധാന വാര്‍ത്തകള്‍: 


അതിനിടയ്ക്ക് ഹൈദ്രാബാദ് കോടതിയില്‍ ഇന്ന് വച്ചിരുന്ന കമ്പനിക്കെതിരെയുള്ള പൊതു താല്‍പ്പര്യ ഹരജിയിലെ ഹിയറിംഗ് 2011 ആഗസ്റ്റ് 27 ശനിയാഴ്ചയിലേക്ക് മാറ്റി വച്ചിരിക്കുന്നു.


കമ്പനിയുടെ അഡ്വോകറ്റ് ശ്രി.പാണ്ഡെ സുപ്രീം കോടതിയില്‍ ഒരു മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നു.തുടര്‍ച്ചയായ അറസ്റ്റുകളും , ബുദ്ധിമുട്ടിക്കലും ഒഴിവാക്കാന്‍ ഉദ്ധേശിച്ചാണിത്.2 ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം കാണും.പിന്നീട് ഇന്ത്യയില്‍ എവിടെ നിന്നുമുള്ള എഫ്.ഐ.ആറുകള്‍ക്ക് കമ്പനിയെ ബുദ്ധി മുട്ടിക്കാനോ, പ്രവര്‍ത്തനം തടസ്സപ്പെടുത്താനോ സാധിക്കില്ല.പിന്നീട് പെട്ടെന്നു തന്നെ പേ ഔട്ട്, മറ്റു ബിസിനസ്സ് കാര്യങ്ങള്‍ എന്നിവ കമ്പനിക്ക് നടത്താന്‍ സാധിക്കും.


നാളെ രാവിലെയാണ് ശ്രി.താരക് ബാജ്പൈയുടേയും മറ്റുള്ളവരുടേയും ജാമ്യാപേക്ഷയിലുള്ള ഹിയറിംഗ് താനെ കോടതിയില്‍ നടക്കുന്നത്.നാളെ ജാമ്യം ലഭിക്കുമെന്നു തന്നെയാണ് പ്രതീക്ഷ.
-----------------------------------------------------------------------
പേപാല്‍ വഴിയുള്ള പേയ്മെന്റ്


പലരും , കമ്പനിക്ക് പേ പാല്‍ വഴി പാനലിസ്റ്റുകള്‍ക്ക് പണം ലഭ്യമാക്കുന്നതിനെക്കുറിച്ച് അന്യേഷിക്കുകയുണ്ടായി.ഇതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദമാക്കാം.


1. പേപാല്‍ വഴിയുള്ള പണവും ആര്‍ ബി ഐ യുടെ റെഗുലേഷനില്‍ ഉള്‍പ്പെടുന്നതാണ്.മാത്രമല്ല , പേപാല്‍ വഴി അയക്കാവുന്ന പണത്തിന് പരിധികള്‍ ഉണ്ട്.


2. വളരെ മുന്‍പ് തന്നെ പാനലിറ്റുകളുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ ശ്രി.താരക് ബാജ്പൈ വ്യക്തമാകിയ ഒരു കാര്യം ഉണ്ട്.കമ്പനിക്ക് എല്ലാ പാനലിസ്റ്റുകള്‍ക്കും നല്‍കാനുള്ള പണവും, അത് നല്‍കാനുള്ള സംവിധാനവും ഇപ്പോള്‍ ഉണ്ട്(ആര്‍ ബി ഐ അനുമതി നല്‍കിയില്ലെങ്കില്‍ കൂടി).സ്വന്തമായി പേയ്മെന്റ് നടത്താനുള്ള ഒരു ഗേറ്റ്വേയും കമ്പനിയുടെ പദ്ധതികളില്‍ പെടുന്നു.പക്ഷേ , കമ്പനി ഇപ്പോള്‍ അത് ചെയ്താല്‍ അത് സ്വാഭാവികമായും ഗവണ്മെന്റിനെതിരെയുള്ള ഒരു തുറന്ന പോരാട്ടമായി മാറുകയും ഈ അവസ്ഥയില്‍ കമ്പനിയെ അത് ദോഷകരമായി ബാധിക്കുകയും ചെയ്യും.


3. ആര്‍ ബി ഐ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് സ്പീക്ക് ഏഷ്യയില്‍ നിന്ന് വരുന്ന പണം സ്വീകരിക്കരുതെന്ന് അറിയിക്കുന്ന സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.പേപാല്‍ വഴി പണം അയച്ചാലും ഈ സര്‍ക്കുലര്‍ ബാധകമാകും.


4.ഇപ്പോള്‍ കമ്പനി ശ്രമിക്കുന്നത് ആര്‍ ബി ഐ വഴി തന്നെ ബാങ്കുകളിലേക്ക് പണം എത്തിക്കാനുള്ള അനുമതിക്കാണ്.അതാണ് സാധാരണക്കാരായ പാനലിസ്റ്റുകള്‍ക്ക് ഏറ്റവും എളുപ്പവും, ലാഭകരവും. മാത്രമല്ല അത് ഒരു ശാശ്വതമായ പരിഹാരവും കൂടിയാണ്.നാം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പേപാല്‍ വഴിയുള്ള ട്രാന്‍സ്ഫര്‍ പല തവണ ആര്‍ ബി ഐ തടഞ്ഞതും, തടസ്സങ്ങളും നിബന്ധനകളും നല്‍കിയതുമാണ്.


5. പേപാല്‍ മൂന്നാമതൊരു ഏജന്‍സിയാണ്.അതുകൊണ്ടു തന്നെ പേപാലിന് ആര്‍ ബി ഐ കാലാകാലങ്ങളില്‍ നല്‍കുന്ന നിയമങ്ങളും നിബന്ധനകളും നമ്മുടെ ബിസിനസ്സിനേയും പാനലിസ്റ്റുകളേയും ബാധിക്കും.


6. നമ്മുടെ പേയ്മെന്റ് തടയാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ധേശം കൊടുത്തതിന്നു പിന്നില്‍ ഒരു കാരണവും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടില്ല.അത് അന്യേഷിച്ചു കൊണ്ട് കമ്പനി നിരന്തരം കത്തയക്കുന്നു.പാനലിസ്റ്റ് അസോസിയേഷനും വിവരാവകാശ നിയമ പ്രകാരം ഇക്കാര്യങ്ങള്‍ അന്യേഷിച്ചിരിക്കുന്നു.ഇത്തരം നടപടികള്‍ നമ്മുടെ കമ്പനിയുടെ സുതാര്യത വ്യക്തമാക്കാന്‍ ആര്‍ ബി ഐ യെ സഹായിക്കും എന്ന് നമുക്ക് ഉറപ്പുണ്ട്.ഇനിയും കൂടുതല്‍ കാലം ആര്‍ ബീ ഐക്ക് നമ്മെ തടയാനാവില്ല.


സ്പീക്ക് ഏഷ്യ ഇന്ത്യയില്‍ മുന്നോട്ടു വയ്ക്കുന്നത് മഹത്തായ ഒരു ബിസിനസ്സ് മോഡല്‍ ആണ്.അതിനു വേണ്ടി ആദ്യമായി വേണ്ടത് ഫലപ്രദവും, ശാശ്വതവുമായ ഒരു പരിഹാരമാണ് - താല്‍ക്കാലികം അല്ല.ഗവണ്മെന്റുമായും, മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമായും യോജിച്ചു പോയാലേ അത് സാധ്യമാകൂ.ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ നിന്ന് തല്‍ക്കാലം രക്ഷപ്പെടാന്‍ വേണ്ടി എല്ലാം ഒരു നടപടിയിലൂടെ ഇല്ലാതാക്കാന്‍ കമ്പനി തയ്യാറില്ലെന്നു തന്നെയാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക.അതു കൊണ്ട് തല്‍ക്കാലം നാം കമ്പനിയുടെ ദീര്‍ഘവീക്ഷണം മന്‍സ്സിലാക്കി അല്‍പ്പം ക്ഷമിക്കുക.വിജയം നമുക്കരികിലാണ്.

No comments:

Post a Comment