Tuesday, August 2, 2011

നാഗ്പൂര്‍ സ്പീക്ക് ഏഷ്യന്‍സ് പത്രസമ്മേളനത്തില്‍ പ്രതികരിക്കുന്നു

നാഗ്പൂരിലെ പാനലിസ്റ്റുകള്‍ ഇന്നലെ പത്രസമ്മേളനത്തില്‍ സ്പീക്ക് ഏഷ്യക്കെതിരെ നടക്കുന്ന ഗൂഡാലോചനയെ ചോദ്യം ചെയ്തു.(പത്രക്കട്ടിംഗ് താഴെ).ഇനി എല്ലാ നഗരങ്ങളിലും ഇത്തരം പത്ര സമ്മേളനങ്ങള്‍ നടത്തുവാനാണ് പാനലിസ്റ്റുകളുടെ പരിപാടി.പാനലിസ്റ്റുകള്‍ ബീ.ജേ.പീ ഓഫീസില്‍ ചെന്ന് നിതിന്‍ ഗഡ്ക്കരിയോട് ആവശ്യപ്പെട്ടതനുസരിച്ച് സ്പീക്ക് ഏഷ്യക്കെതിരെയുള്ള അഭ്പ്രായപ്രകടനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ പരാതി നല്‍കിയ കിരിത് സോമയ്യ ഇന്നലെ സമ്മതിച്ചതിനു പിന്നാലെയാണിത്.പത്രക്കാരോട് അദ്ദേഹം ഇന്നലെ പ്രതികരിച്ചത് ഇപ്രകാരമാണ്: "കാര്യങ്ങളെക്കുറിച്ച് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അന്യേഷണം നടത്തിക്കുകയുമാണ് ഞാന്‍ ഉദ്ദേശിച്ചത്.ഇനി ഈ വിഷയത്തില്‍ തീരുമാനം ഗവണ്മെന്റിന്റേതാണ്".20 ലക്ഷം വരുന്ന സ്പീക്ക് ഏഷ്യ വോട്ടുബാങ്കിനെക്കുറിച്ച് ബോധ്യമായപ്പോള്‍ രാഷ്ടീയക്കാരുടെ മലക്കം മറിച്ചില്‍ കണ്ടോ? പത്ര വാര്‍ത്ത താഴെ വായിക്കാം.

പാനലിസ്റ്റുകളുടെ ചില ചോദ്യങ്ങള്‍


  • സമാനമായ കമ്പനികള്‍ നടത്തുന്ന ബിസിനസ്സ് നിയമ വിധേയവും, സ്പീക്ക് ഏഷ്യ നടത്തുന്നത് നിയമ വിരുദ്ധവും ആകുന്നതെങ്ങിനെ? 
  • സിംഗപ്പൂര്‍ ആസ്ഥാനമായ  ഒരു പാട് വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ റെജിസ്ട്രേഷന്‍ കൊടുത്ത സര്‍കാര്‍ ഇക്കാര്യത്തില്‍ മടിക്കുന്നതെന്തിന്. 
  • ഒരു വര്‍ഷമായി സ്പീക്ക് ഏഷ്യ ബാങ്കുകള്‍ വഴി മുടക്കമില്ലാതെ പണം അയച്ചു കൊണ്ടിരിക്കുന്നു,ഇത് ആര്‍.ബീ.ഐ ക്കോ ഗവണ്മെന്റിനോ അറിയില്ലെന്ന് പറയുന്നതെങ്ങിനെ? 
  • നിയമവിരുദ്ധമാണെങ്കില്‍ ഇതെങ്ങിനെ സാധ്യമാകും?
  • സ്പീക്ക് ഏഷ്യക്കെതിരെ ഒരു പാനലിസ്റ്റു പോലും പരാതി നല്‍കാത്ത സമയത്താണ് കമ്പനിയ്ക്ക് മാനഹാനി വരുത്തുന്ന രീതിയില്‍ ചാനലുകള്‍ പ്രവര്‍ത്തിച്ചത്.ഇത് ആര്‍ക്കു വേണ്ടി?

നവ്ഭാരത് ദിനപത്രത്തില്‍ വന്ന വാര്‍ത്ത

സ്പീക്ക് ഏഷ്യ പാനലിസ്റ്റ് സഞയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്ര സമ്മേളനം നടത്തിയത്.സ്പീക്ക് ഏഷ്യക്കെതിരെ വിവാദങ്ങള്‍ തുടങ്ങിയ 2 മാസം മുന്‍പ് വരെ പാനലിസ്റ്റുകള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നതായി അദ്ധേഹം വെളിപ്പെടുത്തി.

ഈ പോസ്റ്റ് എഴുതുന്ന സമയം വരെ ശ്രി.താരക് ബാജ്പൈയുടെ റിലീസുമായി ബന്ധപ്പെട്ട് വിശ്വസിനീയമായ വാര്‍ത്തകള്‍ ഒന്നും ലഭ്യമായിട്ടില്ല.കിട്ടിയാല്‍ ഉടന്‍ 'സ്പീക്ക് മലയാളം ' നിങ്ങള്‍ക്കായി പങ്കു വെയ്ക്കുന്നതാണ്.കാത്തിരിക്കുക.

No comments:

Post a Comment