Saturday, July 30, 2011

ഇന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ സ്പീക്ക് ഏഷ്യ പരസ്യം..!!!!

ടൈംസ് ഓഫ് ഇന്ത്യയിയുടെ മുംബൈ എഡിഷനില്‍ പേജ് 11 ല്‍ ഇന്നും സ്പീക്ക് ഏഷ്യ പരസ്യം നല്‍കിയിരിക്കുന്നു.സ്പീക്ക് ഏഷ്യ പറയുന്നു : ഞങ്ങള്‍ എവിടേക്കും ഓടിപ്പോകുന്നില്ല... മുന്നോട്ടല്ലാതെ..!താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് 11 ല്‍ ക്ലിക്ക് ചെയ്യുക.അരപ്പേജ് കളര്‍ പരസ്യം കാണാം.കൂടാതെ ഇതേ പരസ്യം പൂനേ എഡിഷ്നിലും നല്‍കിയിരിക്കുന്നു.(ഇനിയും ഉണ്ടോ എന്ന് അറിഞ്ഞിട്ടില്ല)

മുംബൈ എഡിഷന്‍.പേജ്-11 lite.epaper.timesofindia.com/getpage.aspx?pageid=11&pagesize=&edid=&edlabel=TOIM&mydateHid=30-07-2011&pubname=&edname=&publabel=TOI


പൂനെ എഡിഷന്‍.പേജ് -9 lite.epaper.timesofindia.com/getpage.aspx?pageid=11&pagesize=&edid=&edlabel=TOIM&mydateHid=30-07-2011&pubname=&edname=&publabel=TOI

ഇനി ഈ ചോദ്യങ്ങള്‍ നാം മാധ്യമങ്ങളൊട് ചോദിക്കുക :
1. കമ്പനി ഏറ്റവും വലിയ വെല്ലുവിളി നേരിട്ടിരുന്ന സമയമായ മേയ് 15 ന് ആണ് ശ്രി.മനോജ് കുമാര്‍ സീ.ഇ.ഓ ആയി സ്ഥാനം ഏറ്റെടുത്തത്.പണവുമായി ഓടിപ്പോകാനായിരുന്നെങ്കില്‍ അദ്ധേഹം എന്തിന് അത് ചെയ്യണം?

2. പേ ഔട്ട് വൈകിയതിന്റെ വിവരങ്ങളും, ബാങ്ക് അക്കൌണ്ട് പ്രവര്‍ത്തനക്ഷമമല്ലാത്ത വിവരവും ആദ്യം പുറത്ത് വിട്ടത് കമ്പനി തന്നെയായിരുന്നു, മാധ്യമങ്ങളായിരുന്നില്ല.ആളുകളെ പറ്റിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഏതെങ്കിലും കമ്പനി നെഗറ്റീവ് ന്യൂസ് പുറത്തു വിടുമോ?

3. പറ്റിച്ച് കടന്നു കളയാനായിരുന്നെങ്കില്‍ എന്തിന് ഈ പ്രതികൂല കാലാവസ്ഥയിലും കമ്പനി ഹൈ കോടതികളില്‍ നിന്നു വരെ സ്റ്റേ ഓര്‍ഡര്‍ വാങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു.?

ഇനി നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍:

1. ഇന്നലെ ചോദ്യം ചെയ്യല്‍ നടക്കുന്ന ഓഫീസിനു മുന്‍പില്‍ നൂറു കണക്കിന് സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ തടിച്ചു കൂടിയിരുന്നു.ഒരാള്‍ പോലും മാധ്യമ പ്രവര്‍ത്തകരോട് കമ്പനിക്കെതിരെ സംസാരിച്ചില്ല - പിന്നെ ആര്‍ക്കാണ് പരാതി?കമ്പനിയുടെ പേയ്മെന്റ് താല്‍ക്കാലികമായി നിലക്കുന്നതു വരെ കാശ് വാ‍ങ്ങിച്ചു കൊണ്ടിരുന്ന നവ്നീത് ക്കൊസ് ലെ ആര്‍ക്കു വേണ്ടിയാണിത് ചെയ്യുന്നത്? ഇയാള്‍ ശരിക്കും ഒരു പാനലിസ്റ്റ് തന്നയാണോ?

2. വെള്ളിയാഴ്ച്ച ചോദ്യം ചെയ്യാനായി വിളിക്കുകയും, അന്യേഷണോദ്യോഗസ്ഥര്‍ കാലാവസ്ഥ മോശമായതു മൂലം വൈകുകയും, തന്മൂലം അന്യേഷണം മുഴുമിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്തു.അതു കൊണ്ട് കോടതിയില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങിയാണിപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുന്നത്.നമ്മുടെ ലീഗല്‍ ടീമിന് എന്തെങ്കിലും ചെയ്യാന്‍ കഴിയണമെങ്കില്‍ ഇനി തിങ്കളാഴ്ച്ച വരെ കാത്തിരിക്കണം.

3.പൂര്‍ണ്ണമായും കമ്പനി അഡ്വോകെറ്റുമാരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍.പുറത്ത് തടിച്ചു കൂടിയ പാനലിസ്റ്റുകളില്‍ ചിലരെ അന്യേഷണോദ്യോഗസ്ഥര്‍ അകത്തേക്ക് വിളിക്കുകയും കാര്യങ്ങള്‍ അവരോട് തിരക്കുകയും ചെയ്തു.അവര്‍ പുറത്തു വന്ന് പറഞ്ഞത് മുംബൈ പോലീസ് വളരെ മാന്യമായാണ് ഇടപെടുന്നത് എന്നും അവര്‍ അവര്‍ക്ക് കിട്ടിയ പരാതിയില്‍ , അവരുടെ ഡ്യൂട്ടി ചെയ്യുന്നു എന്നുമാണ്.

4. കമ്പനി ജുലൈ 30 മുതല്‍ എക്സിറ്റ് ഒപ്ഷനും , പുതിയ ആഡ് കാമ്പയിനും തുടങ്ങാന്‍ പോകുകയായിരുന്നു.അത് അല്‍പ്പം വൈകും.

5. കമ്പനി തല്‍ക്കാലത്തേക്ക് പുതിയ സി.ഓ.ഓ യെ നിയമിച്ചു കഴിഞ്ഞു ശ്രി.ആഷിഷ് ദാന്തേകര്‍ (Ashish Dandekar) ആയിരിക്കും ഇനിയുള്ള ഓപ്പറേഷനുകള്‍ക്ക് നേതൃത്വം വഹിക്കുക.


5. ആഗസ്റ്റ് 3 ന് കമ്പനിയുമായി റിസര്‍വ് ബാങ്ക് സിറ്റിംഗ് നടക്കും.

6. നമ്മുടെ ചില പാനലിസ്റ്റുകള്‍ കിരിത് സോമയായുമായി ഫോണില്‍ ബന്ധപ്പെട്ടു.അദ്ദേഹം പറഞ്ഞത് ഇത് ബീ.ജെ.പിയുടെ ഒരു തീരുമാനം അല്ലാ എന്നും അദ്ദേഹത്തിന്റെ സ്വകാര്യമായ തീരുമാനമാണെന്നുമാണ്.സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അല്ലാത്ത സോമയ്യയ്ക്ക് എന്താണ് സ്പീക്ക് ഏഷ്യക്കെതിരെ കേസ് കൊടുക്കാന്‍ മാത്രം വിദ്വേഷം? ആരാണ് അദ്ദേഹത്തിന്റെ പിന്നില്‍.നേരിട്ട് ചോദിക്കണമെങ്കില്‍ ഇതാ കിരിത് സൊമയ്യയുടെ ഫോണ്‍ നമ്പര്‍ :  09821082582.ശ്രദ്ധിക്കുക.വിളിക്കുന്നവര്‍ മാ‍ന്യമായി ഇടപെടുക.


7. കമ്പനിക്കെതിരെ പരാതി നല്‍കിയ പാനലിസ്റ്റുമായി പാനലിസ്റ്റുകള്‍ ബന്ധപ്പെട്ട് കേസ് പിന്‍ വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.


ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് എന്താണ്? ഇത്രയൊക്കെ സംഭവിച്ചിട്ടും കമ്പനി അതിനെ വളരെ പ്രൊഫഷണലായിട്ടാണ് നേരിടുന്നത്.കാര്യങ്ങള്‍ വേഗത കുറയും പക്ഷേ ഇത് ഒന്നിന്റേയും അവസാനമല്ല.


ഇനിയും കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് സംവദിക്കാം.സ്പീക്ക് മലയാളം വിജയം വരെ നിങ്ങള്‍ക്കൊപ്പം...!

No comments:

Post a Comment