Friday, July 29, 2011

മനോജ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫാക്സ് സന്ദേശം

സ്പീക്ക് ഏഷ്യ സി.ഇ.ഓ ശ്രി.മനോജ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫാക്സ് സന്ദേശം സ്റ്റാര്‍ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോറ്ട്ട് ചെയ്തു.അതില്‍ പറയുന്നു: മുംബൈ പോലീസ് അന്യേഷണത്തിന്റെ ഭാഗമായി ശ്രി.താരക് ബാജപൈ അടക്കം നമ്മുടെ ചില ആളുകളെ വിളിച്ചു വരുത്തിയിരിക്കുന്നു.ഇത് കൊണ്ട് നമ്മുടെ ചില കാര്യങ്ങളില്‍ വേഗതക്കുറവ് അനുഭവപ്പെടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.എക്സിറ്റ് ഓപ്ഷന്‍ 30 ന് സൈറ്റില്‍ നല്‍കാനായിരുന്നു തീരുമാനം.അത്, ഇത് മൂലം അല്‍പ്പം വൈകും.പര്‍ച്ചേസിംഗിലും, പേ ഔട്ടിലും കാലതാമസം നേരിടും.അല്ലാതെ വേറൊന്നും നമുക്ക് സംഭവിക്കില്ല.നമ്മുടെ ബിസിനസ്സ് പൂര്‍ണ്ണമായും ലീഗല്‍ ആണ്.നമ്മുടെ ബിസിനസ്സില്‍ യാതൊരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇല്ല.ഞാന്‍ എവിടേക്കും ഓടിപ്പോയിട്ടില്ല (മനോജ് കുമാര്‍ ഓടിപ്പോയി എന്ന് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു).


What we should understand?
[പ്രിയ ടീം അംഗങ്ങളേ.... നമ്മുടെ വിജയം വരെ നാം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്.ഇത്രയൊക്കെ മാധ്യമങ്ങള്‍ ചെയ്തിട്ടും നമ്മുടെ ഒരു പാനലിസ്റ്റിന്റെ പോലും തെറ്റായ ഒരു തീരുമാനം കമ്പനിക്കെതിരെ വന്നിട്ടില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്.കാരണം ഈ സമയത്തും നമ്മുടെ സീ.ഇ.ഓ യുടെ ഫാ‍ക്സ് സന്ദേശം അടക്കം മാധ്യമങ്ങള്‍ക്ക് അയച്ച് കമ്പനി നമ്മുടെ കൂടെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.കമ്പനി വിജയം വരെ പൊരുതാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.നാം ഒന്നിച്ചു നില്‍ക്കുക.


ബുധനാഴ്ച മുതല്‍ സര്‍വ്വേ വരുന്നവര്‍ക്കെല്ലാം സര്‍വ്വേ ലഭിച്ചിട്ടുണ്ട്.ഇന്ന് നമ്മുടെ സോണിന്റെ സര്‍വ്വേ വരാത്തതിന് കാരണം ചില സാങ്കേതികമായ തടസ്സങ്ങളാണ് എന്ന് അറിയുന്നു.


ഈ അന്യേഷണം ഇപ്പോള്‍ നടക്കാന്‍ കാരണം മുന്‍. ബി.ജെ.പി എം.പി ആയ കിരിത് സോമയ്യ നല്‍കിയ ഒരു പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് എന്ന് കാണുന്നു.നോക്കുക, ഒരു പാനലിസ്റ്റിനു പോലും പരാതി ഇല്ല.മറ്റുള്ള ആര്‍ക്കോ നമ്മുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ തിടുക്കമുണ്ട്.ഇതു കൊണ്ടൊന്നും കമ്പനി കുലുങ്ങില്ല എന്നു തന്നെയാണ് സീ.ഇ.ഓ ശ്രി.മനോജ് കുമാറിന്റെ ഫാക്സ് കാണിക്കുന്നത്.ഇനിയും കിട്ടുന്ന വിവരങ്ങള്‍ നിങ്ങളൊടു പങ്കു വെക്കാം.. "സ്പീക്ക് മലയാളം"

No comments:

Post a Comment