Monday, October 3, 2011

ബഹിര്‍വാനിയുടേ പോസ്റ്റിന്റെ മലയാളം...

Speak Asia Update : 28-Sept-2011 
പ്രിയ സ്പീക്ക് ഏഷ്യക്കാര്‍ക്ക് നമസ്ക്കാരം,
 
അസോസിയേഷന്റെ വക്കീലന്മാരുമായുള്ള ഒരു മീറ്റിംഗില്‍ നിന്നും തിരിച്ചു വരുന്ന വഴിക്ക് ഞാന്‍ നമ്മുടെ പാനലിസ്റ്റുകള്‍ക്ക് നല്‍കാനുള്ള ഈ അപ്ഡേറ്റ് മനസ്സില്‍ ആസൂത്രണം ചെയ്യുകയായിരുന്നു.ഇതു വരെയുള്ള വിവിധ നിയമ നടപടികളൂടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങളെ അറിയിക്കുവാനാണീ അപ്ഡേറ്റ്.
 
സ്പീക്ക് ഏഷ്യാ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഇന്ത്യയുടെ നിയമം അനുസരിച്ച് ജീവിക്കുന്ന പൌരന്മാരാണ്.നിയമത്തിന്റെ ഭാഗത്തു നിന്ന് നന്മ മാത്രമേ നാം പ്രതീക്ഷിക്കുന്നുള്ളൂ.
കമ്പനി ഉള്‍പ്പെട്ടിരിക്കുന്ന വിവിധ വ്യവഹാരങ്ങളും അവയുടെ ഇപ്പോഴത്തെ സ്ഥിതിയുമാണ് ഞാന്‍ താഴെ നല്‍കുന്നത്.

1. വിജയവാഡ
 
കമ്പനിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ആദ്യത്തെ വ്യവഹാരമാണിത്.ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ആന്ധ്രാപ്രദേശില്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതും , എല്ലാ നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നവരുമായ കോര്‍പ്പറേറ്റ് ഫ്രോഡ് വാച്ച് എന്ന ഒരു എന്‍.ജി.ഓ ആണ്ഈ കേസ് ഫയല്‍ ചെയ്തത്.
ഈ എന്‍.ജീ.ഓ ആംവേയ്ക്ക് എതിരേയും നിയമ യുദ്ധം നടത്തുന്നുണ്ട്.
എല്ലാ നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികളും 'ഫ്രോഡ്'ആണെന്നാണ് ഇവരുടെ വിശ്വാസം.സ്വതന്ത്ര ഇന്ത്യയില്‍  ജനങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളെ നിങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല.
ഈ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി: 
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരായ,
1. ശ്രി.ദിപാങ്കര്‍ സര്‍ക്കാര്‍ , എന്നെയും നിങ്ങളേയും പോലെ ഒരു സാധാരണ പാനലിസ്റ്റ്
2. ശ്രി.റയീസ് (സ്പീക്ക് ഏഷ്യയിലെ ഒരു സാധാരണ ജീവനക്കാരന്‍)
3. ശ്രി.രവി ഖന്ന, ഇദ്ധേഹവും സ്പീക്ക് ഏഷ്യ ജീവനക്കാരനല്ല.
4. ശ്രി.രാഹുല്‍ ഷാ, ഒരു നിലയിലും സ്പീക്ക് ഏഷ്യയുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരു മാന്യദേഹം.ഇദ്ധേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചാണ് കമ്പനി അഡ്വോകെറ്റ് ശ്രി.പാണ്ഡെ, 'തെറ്റായ ഒരു കേസിലെ തെറ്റായ ഒരു അറസ്റ്റ് 'എന്ന് കോടതിയില്‍ ബോധിപ്പിച്ചത്.കോടതിയില്‍ അദ്ധേഹം മറാത്തിയില്‍ പറഞ്ഞത് അധികാരികള്‍ ഒട്ടും ആലോചിക്കാതെ അവര്‍ക്ക് തോന്നിയതു പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
 
ഈ നാലു പേരെയും വിജയവാഡ കോടതി ഇന്നലെ ജാമ്യത്തില്‍ വിട്ടു.
 
ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ കേസ് മൂലമാണ് സ്പീക്ക് ഏഷ്യാ ഫ്രാന്‍ചൈസികളുടെ അക്കൌണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത് എന്നതാണ്.
 
2.മുംബൈ കോടതിയിലെ ആദ്യ പൊതു താല്പര്യ ഹരജി(PIL)

സ്പീക്ക് ഏഷ്യയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയാണ് ഈ ഹരജി നല്‍കിയത്.സൈബര്‍ കുറ്റകൃത്യങ്ങളും, ഇന്റര്‍നെറ്റ് വഞ്ചനകളും നേരിടാനുള്ള അധികാരികളുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അന്യേഷിക്കുകയായിരുന്നു പരാതിക്കാരന്റെ ഉദ്ധേശ്യം.പരാതിക്കാരന്റെ ഹരജി സ്പീക്ക് ഏഷ്യക്കെതിരെ ആയിരുന്നില്ലെങ്കിലും, വളരെ മാരകമായ രീതിയില്‍ ഒരു ഉദാ‍ഹരണമായി ഇയാള്‍ സ്പീക്ക് ഏഷ്യയെ ഈ കേസിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്.കമ്പനിക്കെതിരില്‍ യാതൊരു ദുരുദ്ധ്യേശവുമില്ലാതിരുന്ന അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തി, പക്ഷേ, എത്ര മോശമായ രീതിയിലാണ് കമ്പനിയെ ബാധിച്ചത് എന്ന് നാം കണ്ടതാണല്ലോ?

സീതാദേവിയെ എങ്ങനെ ജനങ്ങള്‍ കുറ്റക്കാരിയാക്കി എന്നതിന് പുരാണം സാക്ഷിയാണല്ലോ?
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ബഹു.ഹൈക്കൊടതി ഒരിക്കലും ഈ കേസില്‍ സ്പീക്ക് ഏഷ്യക്കെതിരെ അന്യേഷണം വേണമെന്ന് മുംബൈ പോലിസിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ്.മറിച്ച് , കോടതി ഇന്റര്‍നെറ്റ് വഞ്ചനകള്‍ തടയുന്ന തിന് എന്ത് തയ്യാറെടുപ്പാണ് ഈ.ഓ.ഡബ്ലിയു നടത്തുന്നത് എന്ന കാര്യം അന്യേഷിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കാനാണ് ബഹു:കോടതി ഉത്തരവിട്ടത്.(അത് നല്‍കാനാവട്ടെ, ഇന്നേ ദിവസം വരെ ഇ.ഓ.ഡബ്ലിയു വിന് സാധിച്ചിട്ടില്ല).ശുശ്ക്കാന്തി പൂണ്ട അധികാരികള്‍ പക്ഷേ സ്പീക്ക് ഏഷ്യയെ ലക്ഷ്യമാക്കി അന്യേഷണം ആരംഭിക്കുകയും, കമ്പനിയെ ഒരു ഉദാഹരണമായി സ്വീകരിക്കുകയുമാണുണ്ടായത്.
മറ്റൊരവസരത്തില്‍ , കമ്പനി അഡ്വക്കെറ്റ് ശ്രി.പാണ്ഡയുടെ അപേക്ഷയില്‍ മറുപടി പറയവേ, ഈ കേസില്‍ സ്പീക്ക് ഏഷ്യയെക്കുറിച്ച് അന്യേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും , ഇ.ഓ.ഡബ്ലിയുവിന് ഈ കേസ് വേറെ തന്നെ അന്യേഷിക്കേണ്ടതായിട്ടുണ്ടെന്നും ബഹു. ഹൈ കോടതി നിറീക്ഷിക്കുകയുണ്ടായി.
പക്ഷേ, കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് ആര് വിശദീകരണം നല്‍കും?
'സത്യം ജയിക്കും' നമ്മള്‍ ,, പാനലിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലും , കോടതിയിലും വിശ്വാസമുണ്ട്.
 
3. ഇ.ഓ.ഡബ്ലിയു കേസ് 
2011 ജൂലൈ 28 ന് ബാന്ദ്ര ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ , ശ്രി.ഖോസ് ല എന്ന ഒരു പാനലിസ്റ്റ് ഒരു പരാതി നല്‍കുന്നു. ഈ കേസ് ഈ.ഓ.ഡബ്ലിയുവിന് കൈമാറ്റം ചെയ്യപ്പെടുന്നു.ഈ.ഓ.ഡബ്ലിയുവാകട്ടെ അടിയന്തിരമായി തന്നെ ശ്രി.താരക് ബാജ്പൈയെ അദ്ധേഹത്തിന്റെ ഇന്‍ഡോറിലുള്ള വീട്ടില്‍ വച്ച് 28 ന് അര്‍ദ്ധ രാത്രി അറസ്റ്റ് ചെയ്യുന്നു.
ഈ.ഓ.ഡബ്ലിയു താഴെ പറയുന്നവര്‍ക്കെതിരെ കുറ്റം ചുമത്തി:
ശ്രി.താരക് ബാജ്പൈ(സ്പീക്ക് ഏഷ്യ സീ.ഓ.ഓ)
ശ്രി.രാജീവ് മെഹ്രോത്ര (തുത്സിയാന്റ് ടെക്ക്)
ശ്രീ.രവി ഖന്നാ (തുത്സിയാന്റ് ടെക്ക്)
ശ്രീ.ദിപാങ്കര്‍ സര്‍ക്കാര്‍ (റൈപുറില്‍ നിന്നുള്ള പാനലിസ്റ്റ്)
ശ്രി.റയീസ് (സ്പീക്ക് ഏഷ്യ ടെക്ക്നിക്കല്‍ ടീം)
 
അന്യേഷണം നടന്നു കൊണ്ടിരിക്കുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ‍വരും , ജാമ്യത്തില്‍ മോചിപ്പിക്കപ്പെട്ടു.
 
ഈ കേസുമായി ബന്ധപ്പെട്ട്, കമ്പനി വെബ്സൈറ്റ് , അന്യേഷണത്തിനായി  ഇപ്പോഴും ഈ.ഓ.ഡബ്ലിയു കസ്റ്റ്ഡിയിലാണ്.ഈ.ഓ.ഡബ്ലിയുവിന് അവരുടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 27 വരെ സമയം ഉണ്ട്.(അറ്സ്റ്റ് ചെയ്ത അന്നു മുതല്‍ 90 ദിവസം)
4. മിറാ റോഡ് കേസ്
എങ്ങിനെയാണ് അധികാരികള്‍ , കമ്പനിയുടേ സ്വഭാവികമായ പ്രവര്‍ത്തനത്തെ വൈകിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്നത് എന്നതിന്റെ ഒരു ഏറ്റവും മോശമായ ഒരു ഉദാഹരണമാണ് ഈ കേസ്.
കേസ് ആരംഭിക്കുന്നത് ഒരു പാനലിസ്റ്റിന്റെ തന്റെ ഡയരക്റ്റ് അപ്ലൈനെതിരെ കൊടുത്ത ഒരു കേസിനെത്തുടര്‍ന്നാണ്.എന്നാല്‍ ഈ ആളുടെ പേര്‍ ഈ കേസിന്റെ എഫ്.ഐ.ആറില്‍ എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്.പാനലിസ്റ്റ് ശ്രി.ദീപങ്കര്‍ സര്‍കാര്‍ ഈ ഇടപാടില്‍ എവിടെയും ഇല്ലെന്നതാണ് ഏറെ അത്ഭുതകരം.
നിയമത്തിന് യാതൊരു വിലയും കല്‍പ്പികാതെയും, തികച്ചും ചിന്താശൂന്യമായും ആണ് 2011 ആഗസ്റ്റ് 20ന് ബയന്തര്‍ ഈ.ഓ.ഡബ്ലിയു,ശ്രി.റയീസ് ഒഴികെ മറ്റു നാലു പേറെയുംആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഉടനേ അറസ്റ്റ് ചെയ്തത്.
മുകളില്‍ പറഞ്ഞ നാലു പേരേയും പോലീസ് കസ്റ്റഡിയില്‍ വീടാനുള്ള ബയന്തര്‍ ഈ.ഓ.ഡബ്ലിയുവിന്റ്റെ അപേക്ഷ, ബഹു. ഖില കോടതി ജഡ്ജി തള്ളിയ കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും ജാമ്യത്തില്‍ മോചിപ്പിക്കപ്പെട്ടു.
 
5. മുംബൈ ഹൈക്കോടതിയില്‍ ഐസ്പാ (AISPA)നല്‍കിയ പൊതു താല്‍പ്പര്യ ഹരജി
 
രൂപീകരിക്കപ്പെട്ട ഉടന്‍ ഐസ്പ ചെയ്തത് 20 ലക്ഷം വരുന്ന പാനലിസ്റ്റുകള്‍ക്കു വേണ്ടി ഒരു പൊതു താല്‍പ്പര്യ ഹരജി(PIL) ബഹു.മുംബൈ ഹൈക്കോടതിയില്‍ നല്‍കുകയാണ്.
ഇതിലെ കക്ഷികള്‍

1.ഇന്ത്യാ ഗവണ്മെന്റ് ഫൈനാന്‍സ് സെക്രട്ടറി
2.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ, മുംബൈ 
3. മഹാരാഷ്ട്ര ഗവണ്മെന്റ്, സെക്രട്ടറി 
4. സ്പീക്ക് ഏഷ്യ ഓന്‍ലൈന്‍, സിങപ്പൂര്‍.
 
മറ്റു കാര്യങ്ങള്‍ കൂടാതെ PIL ല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബഹു.ഹൈക്കോടതി മുന്‍പാകെ ഉന്നയിക്കപ്പെട്ടു.
 
1. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മേയ് 23 ലെ സര്‍ക്കുലര്‍(സ്പീക്ക് ഏഷ്യ പേയ്മെന്റുകള്‍ നിലക്കാന്‍ കാരണമായ)അതിനു പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കുകയും, അത് റദ്ധാക്കുകയോ , മാറ്റിവേക്കുകയോ ചെയ്യുന്നത് സംബന്ധിച്ച്.
1,2 കക്ഷികളോട് ബഹു.ഹൈക്കോടതി നിശ്ചയിക്കുന്ന ഒരു സമയ പരിധിക്കുള്ളില്‍ അന്യേഷണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ധേശിക്കുക.
3. അന്യേഷണം നടക്കുന്ന ഈ കാലയളവില്‍  എക്സിറ്റ് ഓപ്ഷന്‍ അനുവദിക്കാനും പാനലിസ്റ്റുകള്‍ക്ക് പേയ്മെന്റ്റ് നല്‍കാനും കമ്പനിയെ അനുവദിക്കുവാന്‍ 1& 2 കക്ഷികളോട് ആവശ്യപ്പെടുക.
കക്ഷികള്‍ക്ക്  കോടതിയില്‍ മറുപടി സമര്‍പ്പിക്കുന്നതിനായി 2011 ഒക്ടോബര്‍ 12 ലേക്ക് ഈ കേസിന്റെ വാദം വച്ചിരിക്കുന്നു.
6. ചില പാനലിസ്റ്റുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് ഹരജി.
സുപ്രിം കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കുന്നതിനായി ഒരു വക്കാലത്ത് നാമഃ കാമ്പയിന്‍ നടന്നിരുന്നതായി നിങ്ങള്‍ക്കറിയാമല്ലോ?
ശ്രീ.സോളമന്‍ ജെയിംസും മറ്റ് 155 ലധികം, വക്കാലത്ത് നാമഃ അയച്ച രാജ്യമെമ്പാടുമുള്ള പാനലിസ്റ്റുകളും കൂടിയാണ്  ആ ഹരജി നല്‍കിയത്.
ഈ ഹരജിയില്‍ കക്ഷികള്‍ ഇവരാണ്:

1) ഇന്ത്യാ ഗവണ്മെന്റ് 
2) റിസര്‍വ് ബാ‍ങ്ക് 
3)സ്പ്പിക്ക് ഏഷ്യ 
4) ഹരെന്‍ വെഞ്ചേഴ്സ് പബ്ലികേഷന്‍സ്
അസോസിയെഷന്‍ വഴിയല്ലാതെ പാനലിസ്റ്റുകളില്‍ ചിലര്‍ ചേര്‍ന്ന് സ്വതന്ത്രമായി നല്‍കിയ ഈ റിട്ട് ഹരജിയിലെ പ്രധാന അപേക്ഷകള്‍.

1. വിവിധ അധികാരികള്‍ ഫ്രീസ് ചെയ്ത് വച്ചിരിക്കുന്ന 150 കോടി രൂപ സുപ്രിം കോടതി ഇടപെട്ട് പാനലിസ്റ്റുകള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
2. 3,4 കക്ഷികള്‍ അതായത് സ്പീക്ക് ഏഷ്യ,ഹരെന്‍ വെഞ്ചേഴ്സ് എന്നിവരോട്  പേയ്മെന്റ്സ് നല്‍കാന്‍ ഉത്തരവിടണം.

ഇക്കാര്യത്തിന്മേലുള്ള മറുപടി കേള്‍ക്കല്‍ സുപ്രീം കോടതി ഒക്ടോബര്‍ 10 ലേക്ക് മാറ്റി വച്ചിരിക്കുന്നു.സുപ്രിം കോടതി ഇതിനകം തന്നെ കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു.

ഈ കോടതിക്കര്യങ്ങള്‍ക്കു പുറമേ സ്പീക്ക് ഏഷ്യ , റിസര്‍വ് ബാങ്കുമായി കൂടിക്കഴ്ച്ക നടത്തിക്കഴിഞ്ഞു.ഇക്കാര്യം കമ്പനി ഒഫീഷ്യല്‍ ബ്ലോഗ് വഴി സ്ഥിരീകരിച്ചു കഴിഞ്ഞു. 
റിസര്‍വ് ബാങ്ക് ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഒക്ടോബര്‍ ആദ്യ വാരത്തില്‍ കമ്പനി ഇക്കര്യങ്ങളിലുള്ള വിശദീകരണം ആര്‍.ബീ.ഐക്ക് നല്‍കും(റിസര്‍വ് ബാങ്ക് അടുത്ത മീറ്റിംഗ് നാളെ 4/10/2010 ന് നടക്കുമെന്ന് അറിയുന്നു)
ഇക്കാര്യങ്ങളുടെ വെളിച്ചത്തില്‍ , കമ്പനി എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് ഇന്ത്യയില്‍ പ്രവത്തനാനുമതിക്കു വേണ്ടി പൊരുതുകയാണ്.

കമ്പനിയുടെ ബിസിനസ്സ് മോഡല്‍ മുന്‍പോട്ടു വച്ചു കഴിഞ്ഞു.അത്, ഒരു മണിസര്‍ക്കുലേഷന്‍ സ്കീമോ , പിരമിഡ് സ്കീമോ അല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കമ്പനിയുടെ ബിസിനസ്സ് മോഡല്‍ കാലത്തിനും വളരേ മുന്‍പേ നടക്കുന്ന ഒന്നാണ്. അതു കൊണ്ട് തന്നെ വിപ്ലവാത്മകമായ അതിന്റെ ഉള്ളടക്കം പലര്‍ക്കും മുഴുവനായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

ഞാന്‍ ഒരിക്കല്‍ കൂടി സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകളോട് ഒന്നിച്ചു നില്‍ക്കാനും ക്ഷമ കൈകൊള്ളാനും അപേക്ഷിക്കുന്നു.കമ്പനി ഇവിടെ എന്നും ഉണ്ടാകും.അത് ദീര്‍ഘ ദൃഷ്ടിയോടെ രൂപീകരിക്കപ്പെട്ടതാണ്.കമ്പനിയും, നമ്മളും ഒന്നിച്ചു വളരും-തീര്‍ച്ച!
സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുക!
 ജെയ് സ്പീക്ക് ഏഷ്യ
അശോക് ബഹിര്‍ വാനി
താരതമ്യേന നീണ്ട ഈ പോസ്റ്റ് കുറച്ച് സമയം എടുത്താണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.ചില യാത്രകളില്‍ ആയതിനാല്‍ ഇതിന്റെ മലയാളം പ്രസിദ്ധീകരിക്കാന്‍ അല്‍പ്പം വൈകി.നിങ്ങള്‍ സദയം ക്ഷമിക്കുമല്ലോ?സ്പീക്ക് മലയാളം മുന്‍പ് വാഗ്ദാനം ചെയ്ത പോലെ നമ്മുടെ വിജയം വരെ നിങ്ങളുടെ കൂടെ ഉണ്ടാകും.അതിനു ശേഷവും നമ്മുടെ കേരളാ പാനലിസ്റ്റുകളുടേ ഒരു പ്ലാറ്റ് ഫോമായി ഈ ബ്ലൊഗ് വര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു - സ്പീക്ക് മലയാളം

1 comment: